Kerala
തിരുവനന്തപുരം: പ്രാവുകളുടെ കൂടുകള്‍ കാണിച്ചുകൊടുക്കാമെന്നു പറഞ്ഞു കൂട്ടിക്കൊണ്ടുപോയി കൗമാരക്കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ ഒളിവിലായിരുന്ന പ്രതികള്‍ പിടിയില്‍.
കുറ്റകൃത്യം ചെയ്ത ശേഷം ഒളിവില്‍പോയ രണ്ടു പേരെ ബെംഗ്ലുരുവില്‍നിന്നു പൂന്തുറ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. മാണിക്യവിളാകം സ്വദേശികളായ അഷ്കര്‍ (31), ഇയാളുടെ സുഹ്യത്ത് മുഹമ്മദ് റാസിക്(31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു സംഭവം. പ്രതികളുമായി പരിചയമുളള 17കാരനെ പ്രാവുകളെ വളര്‍ത്തുന്ന കൂടുകള്‍ കാണിച്ചുകൊടുക്കാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ച ശേഷം ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ഇരുവരും ചേര്‍ന്നു പീഡിപ്പിക്കുകയായിരുന്നു. കുട്ടി വീട്ടുകാരെ അറിയിച്ചതിനെത്തുടര്‍ന്നു പൂന്തുറ പോലീസില്‍ പരാതി നല്കി.
ഇതോടെ പ്രതികള്‍ ആദ്യം ചെന്നൈയിലേക്കും തുടര്‍ന്ന് ബംഗളൂരുവിലേക്കും കടക്കുകയായിരുന്നു. പിടിയിലായവര്‍ ഇതേ പ്രതികള്‍ ബീമാപളളി സ്വദേശിനിയുടെ വീട്ടില്‍ക്കയറി അക്രമം കാണിച്ച കേസിലും പ്രതികളാണെന്നു പൂന്തുറ പോലീസ് പറഞ്ഞു. പൂന്തുറ എസ്എച്ച്ഒ സജീവിന്റെ നേത്യത്വത്തില്‍ എസ്ഐമാരായ വി.സുനില്‍, എസ്.എസ്. ശ്രീജേഷ്, എഎസ്ഐ ഗോഡ്വിന്, സിപിഒമാരായ രാജേഷ്, സനല്‍, അനീഷ് എന്നിവരുള്‍പ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
District News
ഗാന്ധിനഗര്‍: യുവാവിനെ ആക്രമിച്ച് കവര്‍ച്ച നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍. ആര്‍പ്പൂക്കര വില്ലൂന്നി കുളങ്ങരപ്പറമ്പില്‍ സോജുമോന് സാബു (23) ആണ് ഗാന്ധിനഗര്‍ പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞദിവസം രാത്രി എട്ടോടെ ഗാന്ധിനഗര്‍ കുരിശുപള്ളി ജംഗ്ഷന് ഭാഗത്തു വച്ച് വിവിന് വിശ്വനാഥന് എന്നയാള്‍ ഓടിച്ചുവന്ന ബൈക്ക് തടഞ്ഞുനിര്‍ത്തി പിടിച്ചിറക്കുകയും ഐസിഎച്ച് ഭാഗത്തുള്ള വീട്ടില്‍ കൊണ്ടുപോയി വടികൊണ്ട് തലയ്ക്കുപിന്നിലിടിച്ചും നിലത്തിട്ട് ചവിട്ടിയും പരിക്കേല്‍പ്പിക്കുകയുമായിരുന്നു.
ഇയാളുടെ ബാഗിലുണ്ടായിരുന്ന 1140 രൂപയും 490 രൂപ വില വരുന്ന മദ്യവും കവരുകയും 3600 രൂപ വില വരുന്ന ഹെഡ് മസാജര്‍ നിലത്തടിച്ച് പൊട്ടിച്ചു നശിപ്പിക്കുകയുമായിരുന്നു. സംഭവത്തില്‍ ഗാന്ധിനഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തവേയാണ് സോജുമോന് സാബു പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെ ആന്റി സോഷ്യല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടതും കാപ്പാ നിയമപ്രകാരമുള്ള നടപടികള്‍ നേരിട്ടയാളുമാണ് സോജു.
District News
കൊല്ലം: മുൻ വിരോധം നിമിത്തം സൈനികനായ യുവാവിനെ മർദിച്ച് പരിക്കേൽപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതി കൊട്ടിയം പോലീസിന്റെ പിടിയിലായി. തഴുത്തല പി.കെ ജംഗ്ഷനിൽ, നബീസാ മൻസിലിൽ ഷംനാദ്(24) ആണ് പിടിയിലായത്. ഇതേ കേസിൽ ഉൾപ്പെട്ട ബീഡി കിച്ചു എന്ന് അറിയപ്പെടുന്ന വിനീത്(28) നെ നേരത്തെ പോലീസ് പിടികൂടിയിരുന്നു.
തഴുത്തല പേരയം പ്രീതാ ഭവനിൽ രാഹുൽ(22) നെയാണ് ഇവർ മർദിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചത്. കുടുബത്തോടൊപ്പം യാത്ര ചെയ്ത് വരികയായിരുന്ന രാഹുലിനെ ഷംനാദും വിനീതും ചേർന്ന് തടഞ്ഞ് നിർത്തിയ ശേഷം ചുറ്റികയും പാറക്കല്ലും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ രാഹുലി െ ന്റ ഒരു പല്ല് ഒടിയുകയും സഹോദര െന്റ ചെവിക്ക് പരിക്കേൽക്കുകയും ഉണ്ടായി.
രഹസ്യ വിവരത്തി െ ന്റ അടിസ്ഥാനത്തിലാണ് ഷംനാദിനെ പോലീസ് പിടികൂടുന്നത്. കൊട്ടിയം പോലീസ് ഇൻസ്പെക്ടർ പ്രദീപിന്റെ നേതൃത്വത്തിൽ എസ്ഐമാരായ നിഥിൻ നളൻ, വിഷ്ണു, മിഥുൻ, സിപിഒ മാരായ സാം മാർട്ടിൻ, ഹരീഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത